മനാമ: അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഐക്യദാർഢ്യവും ശക്തിപ്പെടുത്താനും മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താനും പരമാധികാരം സംരക്ഷിക്കാനും ഊർജം പകരുക എന്ന ലക്ഷ്യത്തോടെ 33ാമത് അറബ് ഉച്ചകോടി നടക്കുന്നത് . നാളെ (16ന് )മനാമയിൽ നടക്കുന്ന ഉച്ചകോടിയിൽ മേഖലയുടെ സമഗ്ര വികസനമുൾപ്പെടെ ചർച്ച ചെയ്യും . സമ്മേളനത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അധ്യക്ഷത വഹിക്കും. അറബ് രാജ്യങ്ങളുടെയും ഭരണാധികാരികൾ പങ്കെടുക്കും. അറബ് ഐക്യം ഊട്ടിയുറപ്പിക്കാനും അറബ്-ഇസ്ലാമിക സമൂഹത്തിന്റെ വളർച്ചയും രാഷ്ട്രീയവും സാമ്പത്തികവുമായ ഉയർച്ചയും സമാധാനപൂർണമായ അന്തരീക്ഷവും ഉറപ്പാക്കാനുമുള്ള വിഷയങ്ങളാണ് ഉച്ചകോടി ചർച്ച ചെയ്യുകയെന്ന് കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗത്തിൽ ഹമദ് രാജാവ് വ്യക്തമാക്കിയിരുന്നു.നിരവധി സുരക്ഷാ ക്രമീകരണങ്ങളും ഉച്ചകോടിയോട് അനുബന്ധിച്ചു ചെയ്തിട്ടുണ്ട് .മേഖലയിലെ നിലവിലെ വിഷയങ്ങളും യോഗത്തിൽ ചർച്ച ആകും . ഉച്ചകോടിയുമായി ബന്ധപ്പെട്ട് പ്രധാന റോഡുകളിലും ഹൈവേകളിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തിയാതായി അധികൃതർ വ്യക്തമാക്കി . ചില റോഡുകളിലെ ഗതാഗതം വഴിതിരിച്ചുവിടും.പ്രധാന റോഡുകളിലെ തിരക്ക് കുറക്കാനാണ് ചില സമയളിൽ നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന്,സല്ലാഖ്, സഖീർ പാലസ് റൗണ്ട് എബൗട്ട് എന്നിവിടങ്ങളിലേക്ക് നിയന്ത്രണമുണ്ടാകും. ഉച്ചകോടിയുടെ മീഡിയ സെന്റർ ദിവസം പ്രവർത്തനം ആരംഭിച്ചു . ഇൻഫർമേഷൻ മന്ത്രി റംസാൻ ബിൻ അബ്ദുല്ല അന്നുഐമിയാണ് ഉദ്ഘാടനം നിർവഹിച്ചത്.