
പ്രത്യക്ഷത്തിൽ ഗുണകരമാണെന്ന് തോന്നുന്ന കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ നിയമപ്രകാരം യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് വിദേശരാജ്യങ്ങളിൽ നിന്ന് പി.സി.ആർ ടെസ്റ്റ് എടുക്കണം. ശേഷം ഇറങ്ങുന്ന എയർപോർട്ടിൽ വീണ്ടും കോവിഡ് ടെസ്റ്റ്. 72 മണിക്കൂറിന് മുമ്പ് ടിക്കറ്റ് എടുത്ത് ടെസ്റ്റ് കഴിഞ്ഞ് പോസിറ്റിവായാൽ ടിക്കറ്റ് കാശും നഷ്ടമാകും. ടെസ്റ്റ് കഴിഞ്ഞ് ടിക്കറ്റ് എടുത്താൽ അമിതമായ ചാർജാണ്. ഇത്തരം നിയമങ്ങൾ പ്രവാസികൾക്ക് അമിതചെലവ് സമ്മാനിക്കുന്നതാണ്. ഇനി ടെസ്റ്റ് നിർബന്ധമാണെങ്കിൽ യാത്ര പുറപ്പെടുന്നതിനു മുമ്പുള്ള ടെസ്റ്റ് ഒഴിവാക്കി നാട്ടിലെ എയർപോർട്ടുകളിൽ സൗജന്യമായി ചെയ്യാൻ സർക്കാറുകൾ തയ്യാറാകണം. നിലവിലെ അവസ്ഥയിൽ ഗൾഫിൽ ജോലി നഷ്ടമായി കഷ്ടപ്പെടുന്ന പ്രവാസികൾക്ക് താങ്ങും തണലുമായി സർക്കാറും രാഷ്ട്രീയസംവിധാനങ്ങളും മാറേണ്ടത് ഇപ്പോഴാണ് എന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ അഭിപ്രായപ്പെട്ടു