മസ്കറ്റ് ഗവർണെറ്റിൽ കടകൾ അടച്ചിടാൻ നിർദേശം

മസ്കറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മുൻകരുതൽ നടപടികൾ ഒമാൻ കൂടുതൽ കടുപ്പിക്കുന്നു. അവശ്യ സാധനങ്ങൾ ഒഴിച്ചുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് കാണിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നുമുതൽ (23-03-20) മുതൽ തന്നെ നിയമം നിലവിൽ വന്നു. കടകളിലും മറ്റു വാണിജ്യസ്ഥാപനങ്ങളിലും പൊതുജനങ്ങളുടെ ഒത്തുചേരലുകൾ തടയാൻ ലക്ഷ്യമിട്ടാണ് കടകളുടെ പ്രവർത്തനത്തിന് വിലക്ക് ഏർപ്പെടുത്തിയത്.

ഇളവുകൾ ഉള്ളവ

1.ഭക്ഷ്യോത്പന്നങ്ങൾ,
2.ഗ്രോസറികൾ
3. ക്ലിനിക്കുകൾ
4. ഫാർമസി
5.കണ്ണട ഷോപ്പുകൾ, കണ്ണ് പരിശോധന കേന്ദ്രങ്ങൾ
6.ഗ്യാസ് സ്റ്റേഷനുകൾ
7. പെട്രോൾ പമ്പുകൾ

മാളുകൾക്ക് പുറത്തുള്ള റസ്റ്റോറൻറുകൾ ഒാർഡർ, ഡെലിവറി സേവനങ്ങൾ മാത്രമേ നൽകാൻ പാടുള്ളൂവെന്നും അറിയിപ്പിൽ പറയുന്നു. മാർച്ച് 18 മുതൽ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലെ കടകളും പരമ്പരാഗത മാർക്കറ്റുകളും അടഞ്ഞുകിടക്കുകയാണ് റൂവി ഹൈസ്ട്രീറ്റ് അടക്കം പ്രദേശങ്ങളിൽ കടകൾ പ്രവർത്തിച്ചിരുന്നു. പുതിയ നിർദേശത്തോടെ ഇത്തരം മേഖലകളിലെ കടകൾക്കും താഴുവീണു. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിർദേശങ്ങൾ അനുസരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.