ടൂറിസം കെട്ടിട ഉടമകൾക്കും ഓപറേറ്റർമാർക്കുംമുന്നറിയിപ്പ്;നിയമംലംഘിച്ചാൽ കടുത്ത ശിക്ഷയും പിഴയും നൽകേണ്ടി വരും

മനാമ: നിയമങ്ങൾ ലംഘിക്കുന്ന ടൂറിസം കെട്ടിട ഉടമകൾക്കും ഓപറേറ്റർമാർക്കും കടുത്ത ശിക്ഷയും കനത്ത പിഴയും നൽകേണ്ടി വരും.സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യും.
ഇത് കൂടാതെ ഉടമയ്ക്ക് ആറുമാസം വരെ തടവും പരമാവധി 30,000 ദീനാറിന്റെ പിഴയും ചുമത്താമെന്നും പുതിയ നിയമ ഭേദഗതി വ്യക്തമാക്കുന്നു. ടൂറിസം സംബന്ധിച്ച 1986ലെ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് ഹമദ് രാജാവ് ഉത്തരവിറക്കി. മന്ത്രിസഭ അംഗീകാരത്തെയും പ്രധാനമന്ത്രിയുടെ നിർദേശത്തെയും അടിസ്ഥാനമാക്കിയാണ് നിയമം ഭേദഗതി ചെയ്യ്തിരിക്കുന്നത്.നിയമലംഘകർക്കെതിരെ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) നടപടിയെടുക്കും. പരാതികളുണ്ടെങ്കിൽ പ്രത്യേക കോടതിയിൽ അപ്പീൽ നൽകാം. നിയമം ലംഘിച്ചാൽ ബി.ടി.ഇ.എ ആദ്യം രേഖാമൂലമുള്ള മുന്നറിയിപ്പ് നൽകും . സ്ഥാപനത്തിന് ടൂറിസ്റ്റ് സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ നൽകിയിട്ടുള്ള കാറ്റഗറി തരംതാഴ്ത്തുകയാണ് അടുത്ത നടപടി. മൂന്നു മാസത്തേക്ക് ലൈസൻസ് താൽക്കാലികമായി റദ്ദാക്കും. ഗൗരവമുള്ള ലംഘനങ്ങൾക്ക് സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്യാം. നിയമ ലംഘനത്തിന്റെ കാരണങ്ങൾ തിരുത്തുന്നതുവരെ പ്രതിദിനം 100 ദീനാർ എന്ന നിരക്കിൽ പിഴയിടാക്കും.നിയമ ലംഘനം നടത്തിയവർ മൂന്നു വർഷത്തിനുള്ളിൽ അതേ ലംഘനം ആവർത്തിക്കുകയാണെങ്കിൽ പ്രതിദിനം 200 ദീനാർ എന്ന തോതിൽ പിഴ നൽകേണ്ടി വരും മൊത്തം പിഴ 20,000 ദീനാറിൽ കവിയാൻ പാടില്ലെന്നും ഭേദഗതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.