ബിഗ് ടിക്കറ്റിൽ അടിച്ച 28 കോടി 21 പേർ പങ്കിടും

മെർവിൻ കരുനാഗപ്പള്ളി

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (ഏകദേശം 28.87 കോടി രൂപ) മലയാളിയായ ശ്രീനു ശ്രീധരന്‍ നായര്‍ക്കു ലഭിച്ചു. ദുബൈയിലെ സ്വകാര്യ സ്ഥാപനത്തിലെ 1500 ദിർഹംസ് ശമ്പളത്തിൽ ജോലിചെയ്യുന്ന ഒരു ടെക്നിഷ്യൻ ആണ് ശ്രീനു.ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന 21സുഹൃത്തുക്കൾ ചേർന്ന് ആണ് 500-ദിർഹംസ് വിലയുള്ള ഒരു ടിക്കറ്റ് സ്വന്തമാക്കിയത്.ഓണ്‍ലൈനിലൂടെ എടുത്ത ടിക്കറ്റിനാണ് (കൂപ്പണ്‍ 098165) ഭാഗ്യം കൈവന്നത്.ഇതിൽ ഒരാളുടെ ഷെയർ 25-ദിർഹംസ് ആണ്, അങ്ങനെ നോക്കുമ്പോൾ 1.42 കോടി ഇന്ത്യൻ രൂപ ആയിരിക്കും ശ്രീനുവിനും ബാക്കിയുള്ള 20പേർക്കും ലഭിക്കുന്നത്.

നറുക്കെടുപ്പിലെ ബാക്കിയുള്ള 11 വിജയികളും ഇന്ത്യക്കാരാണ്. ഇവരില്‍ പകുതിയിലേറെയും മലയാളികള്‍. സമ്മാനവിവരം അറിയിക്കാന്‍ ശ്രീനു ശ്രീധരന്‍ നായരെ വിളിച്ചപ്പോള്‍ ആദ്യം നമ്പര്‍ തെറ്റാണെന്നായിരുന്നു മറുപടി.മറ്റൊരു നമ്പറില്‍ വിളിച്ചപ്പോള്‍ സ്ഥലത്തില്ലെന്നും അര മണിക്കൂറിനു ശേഷം വിളിക്കാനും ആവശ്യപ്പെട്ടു.വിജയി യുഎഇയില്‍ താമസക്കാരണാങ്കിലും ഇന്ത്യയിലെ അഡ്രസ് ആയിരുന്നു നൽകിയിരുന്നത്.രണ്ടാം സമ്മാനമായ ബിഎംഡബ്ല്യു സീരീസ് 9 ലഭിച്ചത് നിഷാദ് ഹമീദിന്.സാഹിര്‍ ഖാന്‍ (ഒരു ലക്ഷം ദിര്‍ഹം), സിദ്ദീഖ് ഒതിയോരത്ത് (90,000), അബ്ദുല്‍ റഷീദ് കോടാലിയില്‍ (70,000), രാജീവ് രാജന്‍ (50,000), ജോര്‍ജ് വര്‍ഗീസ് (30,000), സജിത്കുമാര്‍ സദാശിവന്‍ നായര്‍, പെച്ചിമുത്തു കാശിലിംഗം (20,000 ദിര്‍ഹം വീതം), ശ്രീകാന്ത് നായിക്, അരുണ്‍ ബാബു (10,000 ദിര്‍ഹം വീതം) എന്നിവരാണ് മറ്റു ഭാഗ്യശാലികള്‍. കഴിഞ്ഞ മാസം നടന്ന നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം മംഗളൂരു സ്വദേശി മുഹമ്മദ് ഫയാസിനു ലഭിച്ചിരുന്നു.