ചാർട്ടേർഡ് ഫ്ലൈറ്റ് : കോവിഡ് പരിശോധന അപ്രായോഗികം , സർക്കാർ ഉത്തരവ് പുനഃപരിശോധിക്കുക. ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ‘

മനാമ : ജൂൺ 20 മുതൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചാർട്ടേർഡ് ഫ്ലൈറ്റിൽ യാത്രചെയ്യുന്നവർ 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്നുള്ള സർട്ടിഫിക്കറ്റ് കൈവശം വെക്കണമെന്നുള്ള സംസ്ഥാന സർക്കാർ ഉത്തരവ് അപ്രായോഗികമാണെന്നും , നാടണയാനുള്ള പ്രവാസികളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണെന്നും സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്നും ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ ആവശ്യപ്പെട്ടു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിത്യവൃത്തിക്ക് പോലും പ്രയാസപ്പെടുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധനയുടെ അമിത ചെലവ് താങ്ങുവാൻ സാധിക്കില്ല.ഗർഭിണികളും , മറ്റു രോഗികളുമടക്കം നിരവധിപേരാണ് ചാർട്ടേർഡ് ഫ്ലൈറ്റുകളിലെ യാത്രക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.അവരെയെല്ലാം പ്രയാസപ്പെടുത്തുന്ന തീരുമാനമാണിത്.സംസ്ഥാന സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ അപ്രായോഗികമായ ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നും , പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും  ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ‘ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.