കുവൈറ്റിൽ കുറ്റകൃത്യങ്ങളിൽ സംഭവിക്കുന്നത് കൂടുതലും മയക്കുമരുന്ന് ഉപയോഗം മൂലം.

കുവൈറ്റ്‌ : രാജ്യത്തു രജിസ്റ്റർ ചെയ്യുന്ന 65 ശതമാനം കുറ്റ കൃത്യങ്ങളിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . രാജ്യത്ത്‌ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട്‌ ജയിൽ ശിക്ഷ അനുഭവിക്കുന്നവരിൽ 50 മുതൽ 60 ശതമാനം പേരും മയക്കു മരുന്ന് ഉപയോഗിക്കുന്നവരാണന്നും റിപ്പോർട്ടിൽ പറയുന്നു . പത്തുവർഷത്തെ,2010 മുതൽ 2020 വരെയുള്ള കാലയളവിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട്‌ റെജിസ്റ്റർ ചെയ്യപ്പെട്ട 19000 കേസുകളിൽ 25,000 പേരാണു പ്രതികളായത്‌. ഇവരിൽ 12,000 പേർ കുവൈറ്റികൾ ആണ് .മയക്ക്‌ മരുന്നിനു അടിമകളായ 40,000 പേർ രാജ്യത്ത്‌ ഉണ്ടെന്നാണു റിപ്പോർട്ട്‌ സൂചിപ്പിക്കുന്നത്. 2012 – 20 കാലയളവിൽ 15 സ്ത്രീകൾ അടക്കം 650 പേരാണു അമിത ഡോസ്‌ മയക്ക്‌ മരുന്ന് ഉപയോഗം മൂലം രാജ്യത്ത്‌ മരണമടഞ്ഞത്‌. ഇവരിൽ 10 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്.കുവൈറ്റികൾ 400, ബിദൂനികൾ 34, ഈജിപ്റ്റ്ഷ്യൻ 33, സൗദി 22, ഇറാനി 18 പാകിസ്ഥാനി 9, എന്നിങ്ങനെയാണു അമിതഡോസ്‌ ഉപയോഗം മൂലം മരിച്ച മറ്റു രാജ്യക്കാരുടെ കണക്ക്‌. 21 സർവ്വകലാ ശാല വിദ്യാർത്ഥികളും ഇവരിൽ ഉൾപ്പെടും.
2018 ൽ ആണു അമിത ഡോസ്‌ മയക്ക്‌ മരുന്ന് ഉപയോഗം മൂലം ഏറ്റവും അധികം പേർ മരണമടഞ്ഞത്‌.നാലു സ്ത്രീകൾ അടക്കം 116 പേരുടെ ജീവനുകളാണു ആ വർഷം ലഹരിയിൽ പൊലിഞ്ഞത്‌. യുവതലമുറയെ മയക്ക്‌ മരുന്നിലേക്ക്‌ ആകർഷിപ്പിക്കുന്ന നൂതനമായ മാർഗ്ഗങ്ങങ്ങളാണു മയക്കു മരുന്ന് മാഫിയകൾ ആവിഷ്കരിക്കുന്നത്‌.ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കുന്നു