പ്രവാസികൾക്ക് തിരിച്ചടി; സ്വകാര്യ കമ്പനികൾ പിരിച്ചുവിടൽ നോട്ടീസ് നൽകി തുടങ്ങി

മസ്കറ്റ്: ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന വിദേശികൾക്ക് പകരം ഒമാൻ സ്വദേശികളെ നിയമിക്കാൻ തീരുമാനം. ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തു വരുന്ന വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുവാൻ ആണ് സർക്കാർ തീരുമാനം. നിരവധി സ്വകാര്യ സ്ഥാപനങ്ങളിലും വിദേശികളോട് സേവനം നിർത്തി നാട്ടിലേക്ക് മടങ്ങുവാൻ നിർദ്ദേശം നല്‍കിയിരിക്കുകയാണ്.

ഏപ്രിൽ 15 ന് നടന്ന നടന്ന സുപ്രീം കമ്മിറ്റിയുടെ യോഗം സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട നിരവധി തീരുമാനങ്ങളാണ് കൈകൊണ്ടരുന്നത് ,അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കോവിഡിന്റെ പശ്ചാത്തലത്തിൽ ആവശ്യമെങ്കിൽ സ്വകാര്യ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ പിരിച്ചുവിടാം എന്നതാണ്. വിദേശ തൊഴിലാളികളെ പിരിച്ചുവിടുന്ന പക്ഷം അവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് സുപ്രീം കമ്മിറ്റി നിർദേശിരുന്നു . പ്രതിസന്ധി ബാധിച്ച കമ്പനികൾക്ക് ജീവനക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് ശമ്പളം കുറക്കാം.ജോലി സമയത്തിൽ കുറവ് വരുത്തി അതിന് ആനുപാതികമായി ശമ്പളം കുറക്കാനാണ് അനുമതി നൽകിയത്.

നിലവിൽ രാജ്യത്തിന് പുറത്തുള്ള വിദേശ തൊഴിലാളികളുടെ റസിഡൻറ് കാർഡ് ആവശ്യമെകിൽ പുതുക്കാൻ തൊഴിലുടമകൾക്ക് അനുമതി നൽകും. ലേബർകാർഡ് പുതുക്കാനുള്ള ഫീസ് 301 റിയാലിൽനിന്ന് 201 റിയാൽ ആയി കുറച്ചിട്ടുണ്ട്. ജൂൺ അവസാനം വരെയാണ് ഈ ഇളവ് പ്രാബല്യത്തിൽ ഉണ്ടാവുക.ഒമാനി തൊഴിലാളികളെ പിരിച്ചുവിടാൻ പാടുള്ളതല്ല. അടഞ്ഞുകിടക്കുന്ന മേഖലകളിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള വാർഷിക അവധി നൽകാവുന്നതാണെന്നും നേരുത്തേ സുപ്രീം കമ്മറ്റി അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ ആണ് ഒമാനിലെ ഒരു പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയിലെ ടെക്നീഷ്യൻസ്, മെക്കാനിക്സ് സെയിൽസ് എക്സിക്യൂട്ടീവ് എന്നീ തസ്കികയിൽ ജോലി ചെയ്തു വരുന്ന നാനൂറിലധികം വിദേശികളായ ജീവനക്കാരെ ഒഴുവാക്കാൻ തയ്യാറെടുക്കുന്നത്. ഏപ്രിൽ മുപ്പതു വരെ ശമ്പളം നൽകുമെന്നും പിന്നട് വിമാന സർവീസുകൾ ആരംഭിക്കുമ്പോൾ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങുവാനുമാണ് സ്ഥാപനങ്ങൾ ജീവനക്കാർക്ക് നിർദ്ദേശം നല്കിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് മുൻനിരയിൽ നിൽക്കുന്ന മറ്റു സ്വകാര്യ കമ്പനികളിലും ധാരാളം വിദേശികൾക്കും ഇതിനകം തൊഴിൽ നഷ്ടപ്പെട്ട് കഴിഞ്ഞു. വരും മാസങ്ങളിൽ ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്ന പ്രവാസികൾക്ക് തങ്ങളുടെ തൊഴിൽ മേഖലയിൽ കനത്ത പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന വിദേശികൾക്ക് പകരം ഒമാൻ സ്വദേശികളെ നിയമിക്കാനുള്ള തീരുമാനം നിരവധി പ്രവാസികൾക്ക് തിരിച്ചടിയാകും ഈ മേഖലയിൽ ജോലിചെയ്യുന്ന മലയാളികളടക്കം 100 കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ട്ടമാകും. ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തു വരുന്ന വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുവാൻ ആണ് സർക്കാർ തീരുമാനം. ഇതിനായി ഉടൻ ഒരു സമയക്രമം തയ്യാറാക്കണമെന്ന് ഒമാൻ ധനകാര്യ മന്ത്രാലയം രാജ്യത്തെ എല്ലാ സർക്കാർ വകുപ്പുകളോടും ആവശ്യപ്പെട്ടു കഴിഞ്ഞു.ഗവൺമെൻറ് മേഖലയിൽ ജോലിചെയ്യുന്ന നിരവധി  നഴ്സുമാർക്ക് 30% വരെ ശമ്പളം കുറക്കാൻ ഇതിനോടകം നിർദേശിച്ചിട്ടുണ്ട്.