മസ്കറ്റിൽനിന്നും കൊച്ചിയിലേക്കുള്ള ആദ്യ വിമാനം പുറപെട്ടു

മസ്കറ്റ് : ഒമാനിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യത്തിന് ഒമാനിൽ തുടക്കമായി, ദുബായ്, ബഹ്‌റൈൻ അടക്കം ഇന്നലെ വിമാനങ്ങൾ നാട്ടിലേക്ക് പറന്നെകിലും, ഷെഡ്യൂൾ അനുസരിച് ഒമാനിൽ നിന്നും ആദ്യത്തെ വിമാനം ഇന്ന് വൈകുന്നേരം 5.30നാണ് പുറപ്പെട്ടത്.177 മുതിർന്നവരും നാല് കൈക്കുഞ്ഞുങ്ങളുമാണ് വിമാനത്തിലെ യാത്രക്കാരായി ഉള്ളത്. യാത്രക്കാരിൽ 77 പേർ അടിയന്തിര ചികിത്സ ആവശ്യമുള്ളവരാണ്. ഗർഭിണികളും വയോധികരുമായി 48 പേരും ഉണ്ട്. ജോലി നഷ്ടപ്പെട്ടതടക്കം പ്രയാസങ്ങളിൽ പെട്ട 22 തൊഴിലാളികളുമാണ് ആദ്യ വിമാനത്തിലെ മറ്റ്‌ യാത്രക്കാർ. തെർമൽ പരിശോധനകൾ നടത്തിയാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റിയത്.യാത്രക്കാർക്കായി സാനിറ്റൈസർ, ഗ്ലൗസ്, സ്നാക്സ് തുടങ്ങിയ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ ഇന്ത്യൻ എംബസ്സിയുടെ സഹകരണത്തോടെ കെ.എം.സി.സി വിതരണം ചെയ്തു. എംബസി ഉദ്യോഗസ്ഥർക്ക് ഒപ്പം കെ.എം സി.സി സന്നദ്ധ പ്രവർത്തകരും യാത്രക്കാരെ സഹായിക്കാനായി എത്തിയിരുന്നു. വരും ദിവസങ്ങളിൽ മസ്കറ്റിൽ നിന്നും കൂടുതൽ വിമാനങ്ങൾ കേരളത്തിലേക്ക് ഉണ്ടാകുമെന്നും ഒമാനിലെ ഇന്ത്യൻ സ്ഥാനപതി മുന്നു മഹാവർ പറഞ്ഞു.