നിലപാട് കടുപ്പിച്ച് ഇറാൻ

ലണ്ടന്‍: ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിന്‍റെ മോചനത്തിനായി നടപടികൾ വേഗത്തിലാക്കുന്നതിനിടെ പ്രകോപന നിലപാടെടുത്ത് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഇറാൻ പതാക ഉയര്‍ത്തി നിലപാട് കടുപ്പിച്ചതാണ് ബ്രിട്ടനെ ചൊടിപ്പിച്ചിരിക്കുന്നത്. കപ്പലിന്റെ പതാക മാറ്റി സ്ഥാപിച്ചത് വലിയ പ്രാധാന്യത്തോടെ ആണ് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിരിക്കുന്നത്.

പ്രശ്നം രൂക്ഷമാകുന്നതിനിടയിൽ ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ നേരത്തെ തുടങ്ങിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
എന്നാൽ പ്രശ്ന പരിഹാരത്തിന് കാവൽ പ്രധാനമന്ത്രി തെരേസ മേയ് ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു.

വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രി ഇറാൻ സേനാ വിഭാഗമായ റെവല്യൂഷനറി ഗാര്‍ഡ്സ് പിടിച്ചെടുത്ത കപ്പിലിലെ 23 ജീവനക്കാരെ മോചിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് തെരേസ മേയുടെ ഇടപെടൽ. ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

പാര്‍ലമെന്‍റിൽ തെരേസ മേയ് വിശദീകരണം നൽകിയേക്കും. അമേരിക്കയുടേയും യൂറോപ്യൻ രാജ്യങ്ങളുടേയും പിന്തുണയോടെ രാജ്യാന്തര തലത്തിൽ ഇറാനുമേൽ സമ്മര്‍ദ്ദം ചെലുത്തി കപ്പൽ ജീവനക്കാരെ തിരികെയെത്തിക്കാൻ ബ്രിട്ടന്‍ നീക്കം തുടങ്ങയിട്ടുണ്ട്.

ഇറാൻ സൈന്യത്തിന്‍റെ സാന്നിധ്യവും കപ്പലിലുണ്ട്. ബൻഡര്‍ അബ്ബാസ് തുറുമുഖത്തിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇറാൻ പുറത്തുവിട്ടത്. പുനരധിവാസത്തിനുള്ള ശ്രമങ്ങളും നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോക്ടര്‍ എസ് ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു.

ടെഹ്റാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം നിരന്തരമായി ഇറാൻ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണ്. നാല് മലയാളികൾ കപ്പിലിലുണ്ടെന്ന മാധ്യമ വാര്‍ത്ത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച സന്ദേശത്തിനാണ് കേന്ദ്ര വിദേശകാര്യ മന്ത്രി മറുപടി നൽകിയത്