ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിനെ പ്രതിനിധീകരിച്ച് പണം ശേഖരിക്കാൻ ഇന്ത്യന്‍ സ്കൂള്‍  ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ

ബഹ്‌റൈൻ : വിദ്യാർത്ഥികളെ സഹായിക്കുകയെന്ന വ്യാജേന ഒരു കൂട്ടം വ്യക്തികൾ അനധികൃതമായി ധനസമാഹരണത്തിൽ ഏർപ്പെടുന്നുണ്ടെന്നതു ഇന്ത്യന്‍ സ്കൂളിന്റെ  ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സ്കൂളിനെ പ്രതിനിധീകരിച്ച് പണം ശേഖരിക്കാൻ ഇന്ത്യന്‍ സ്കൂള്‍  ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു. സ്കൂളുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വ്യക്തികൾ രസീതുകൾ നൽകാതെ പണം ശേഖരിക്കുന്നു എന്നാണു മനസിലാക്കുന്നത്‌. ഈ വ്യക്തികളുടെ നിയമവിരുദ്ധ ഇടപാടുകൾക്ക് ഇന്ത്യൻ സ്കൂളിനെ ഉത്തരവാദിയാവില്ല. ശരിയായ അനുമതിയില്ലാതെ സംഭാവനയായി ഫണ്ട് ശേഖരിക്കുന്നത് രാജ്യത്ത് നിയമവിരുദ്ധമാണ്. ഇന്ത്യൻ സ്കൂളിൽ ശരിയായ പരാതി പരിഹാര സംവിധാനം ഉണ്ട്.  അത് എല്ലാ മാതാപിതാക്കളും പിന്തുടരണം. ഏതെങ്കിലും അഭ്യുദയകാംക്ഷികൾ അവരുടെ ചാരിറ്റബിൾ സംരംഭങ്ങളുടെയോ കോർപ്പറേറ്റ് ഉത്തരവാദിത്തത്തിന്റെയോ ഭാഗമായി ഇന്ത്യൻ സ്കൂളിന് ഫണ്ട് സംഭാവന ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, പ്രിൻസിപ്പലിനെയോ അക്കാദമിക് ടീമിനെയോ സമീപിക്കാൻ അവരോട് അഭ്യർത്ഥിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  സംഭാവന നൽകിയവർക്ക് സ്കൂൾ ശരിയായ രസീതുകൾ നൽകും. അർഹരായ നിരവധി കുട്ടികൾക്ക് ഓൺ‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കമ്പ്യൂട്ടറുകളും ടാബുകളും നൽകുന്നത് ഉൾപ്പെടെ ആവശ്യമായ സാമ്പത്തിക സഹായം സ്കൂൾ നൽകുന്നു. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ആയിരത്തോളം വിദ്യാർത്ഥികൾക്ക് കഴിഞ്ഞ അധ്യയന വർഷം ഫീസ് ഇളവ് നൽകി. കോവിഡ് -19 ന്റെ ഈ സമയത്ത് കുട്ടികളുടെ  പഠന സഹായത്തിനായി മാതാപിതാക്കളിൽ നിന്ന് 1,500 ൽ അധികം അപേക്ഷകൾ സ്കൂളിന് ലഭിച്ചു. മാതാപിതാക്കളെയും കമ്മ്യൂണിറ്റി അംഗങ്ങളെയും തെറ്റിദ്ധരിപ്പിച്ചു പണപ്പിരിവ്  നടത്തുന്നവര്‍ക്കെതിരെ   കർശന നടപടിയെടുക്കാൻ ഇന്ത്യൻ സ്‌കൂൾ ബാധ്യസ്ഥരാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.