യു ഡി എഫ്-ൽ നിന്നും ലഭിച്ച സ്ഥാനങ്ങൾ ജോസ് കെ മാണിയും കൂട്ടരും രാജി വെയ്ക്കണം രാജു കല്ലുംപുറം

ബഹ്‌റൈൻ : പതിറ്റാണ്ടുകളായി കേരളത്തിലെ ജനാധിപത്യ വിശാസികൾക്കു മാണിസാറിലുണ്ടായിരുന്ന വിശ്വാസത്തിനു തീരാകളങ്കമാണ് മാണിസാറിനെ ഏറ്റവുമധികം വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്കുള്ള ജോസ് കെ മണിയുടെ പ്രവേശന പ്രഖ്യാപനം .

കേരള രാഷ്ട്രീയത്തില്‍ കെഎം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സിപിഎം വേട്ടയാടിയിട്ടില്ല. അപവാദങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും അഗ്‌നിശുദ്ധി വരുത്തി പുറത്തുവരാന്‍ യുഡിഎഫ് മാണിസാറിനൊപ്പം നിന്നു. അതു വിസ്മരിച്ചുകൊണ്ട് എടുത്ത ഈ തീരുമാനം കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയാണ്. മാണിസാറിൻറ്റ് ആത്മാവ് പൊറുക്കില്ല. വരാൻ പോകുന്ന നിയമസഭാ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ ഇതിനുള്ള മറുപടി നൽകും.

ജോസ് കെ മാണിയുടെയും തോമസ് ചാഴിക്കാടൻറെയും എം പി സ്ഥാനവും, റോഷി അഗസ്റ്റിൻറെയും എൻ ജയരാജിൻറെയും എം ൽ എ സ്ഥാനങ്ങൾ ഉൾപ്പടെ യു ഡി എഫ്-ൽ ലഭിച്ച എല്ലാ സ്ഥാനങ്ങളും രാജി വെക്കണമെന്നും ഓ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ആവിശ്യപ്പെട്ടു .