ക്യാർ ചുഴലികാറ്റ് സൂപ്പർ സൈക്ലോൺ ആയി മാറി

മസ്കറ്റ് :അറബിക്കടലിൽ രൂപംകൊണ്ട ക്യാർ ചുഴലിക്കാറ്റ് സൂപ്പർ സൈക്ലോൺ ആയി മാറി.ഒമാനിൽ നിന്നും 1045 കിലോമീറ്റർ അകലെയാണ് ഇപ്പോൾ കാറ്റിന്റെ സ്ഥാനം.കാറ്റ് ശക്തിയാർജിക്കുകയാണെന്നും 24 മണിക്കൂറിനുള്ളിൽ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതിതീവ്ര ന്യൂനമർദം വെള്ളിയാഴ്ച രാവിലെയാണ് ചുഴലിക്കാറ്റായി രൂപം പ്രാപിച്ചത്.ഇന്ത്യൻ തീരത്തുനിന്ന് 600 കിലോമീറ്റർ ദൂരെയാണ് ഇപ്പോൾ കാറ്റിന്റെ സ്ഥാനം.മണിക്കൂറിൽ 115 മുതൽ 120 കിലോമീറ്റർ വരെയാണ് ചുഴലിക്കാറ്റ് കാറ്റിന്റെ ഇപ്പോഴത്തെ പരമാവധി വേഗം.കാറ്റഗറി കാറ്റഗറി -4 രേഖപ്പെടുത്തിയ കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളിൽ കാറ്റ് തീവ്രത തുടർന്നാൽ ദിശമാറി പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

2007ൽ ഒമാനിൽ ഏറ്റവും കൂടുതൽ നാശംവിതച്ച ഗോനു കൊടുകാറ്റിന് ശേഷം രേഖപ്പെടുത്തുന്ന സൂപ്പർ സൈക്ലോൺ ആണ് ക്യാർ ചുഴലിക്കാറ്റ്,225 മുതൽ 265വരെ കാറ്റിന് വേഗതയിലേക്കുവരാനും സാധ്യതഉള്ളതായും മുന്നറിയിപ്പിൽ ഉണ്ട്.അടുത്തയാഴ്ച അവസാനത്തോടെ ഒമാൻ, യമൻ തീരങ്ങൾക്ക് ക്യാർ ഭീഷണിയുയർത്തുമെന്നാണ് കാവസ്ഥ പ്രവചനം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മൽസ്യ തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട് ഒമാനിലെ തീരങ്ങളിലെ തിരമാല 1മുതൽ 3 മീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പായുന്നു.