സൗദിയിൽനിന്നും നാട്ടിലേക്കയക്കുന്ന തുകയിൽ 35 ശതമാനം കുറവ്

റിയാദ്: സൗദി അറേബ്യയിൽ നിന്ന് വിദേശികൾ നാട്ടിലേക്കയക്കുന്ന തുകയിൽ വൻ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്. ഈവർഷം ജൂലൈ മാസത്തെ കണക്കനുസരിച്ച് കഴിഞ്ഞ 41 മാസത്തിനിടക്കുള്ള ഏറ്റവും കുറഞ്ഞ വിദേശ ട്രാൻസറാണ് രേഖപ്പെടുത്തിയത്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് 35 ശതമാനത്തിന്റെ കുറവാണ് ജൂലൈയിൽ അനുഭവപ്പെട്ടത്.2016 ജൂൺ മാസത്തില്‍ 15.8 ബില്യൻ റിയാൽ വിദേശത്തേക്ക് അയച്ച സ്ഥാനത്ത് ജൂലൈയില്‍ 10.3 ബില്യന്‍ റിയാല്‍ മാത്രമാണ് അയച്ചത് . വിദേശ ജോലിക്കാര്‍ നാട്ടിലേക്കയച്ച സംഖ്യയില്‍ 5.5 ബില്യന്‍ റിയാലിന്റെ കുറവാണ് ഒരു മാസത്തിനകം രേഖപ്പെടുത്തിയത്. 2015 ജൂലൈയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴും ഈ വര്‍ഷത്തിൽ 19 ശതമാനത്തിന്റെ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം 12.7 ബില്യൻ റിയാൽ ട്രാൻസിറ്റ് നടന്നപ്പോള്‍ ഈ വര്‍ഷം അത് 10.3 ബില്യന്‍ റിയാല്‍ മാത്രമാണ്. സൗദിയിലുള്ള പത്ത് ദശലക്ഷം വിദേശ ജോലിക്കാരുടെ തൊഴിൽ മേഖലയിലുണ്ടായ പ്രതിസന്ധിയും അനിശ്ചിതാവസ്ഥയുമാണ് ഇത്തരത്തിൽ വിദശേ ട്രാൻസിറ്റ് കുറയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സൗദിയിൽ തൊഴിലെടുക്കുന്ന ഓരോ വിദേശി ജോലിക്കാരനും മാസത്തിൽ ശരാശരി 1096 റിയാല്‍ സ്വദേശത്തേക്ക് അയക്കുന്നുണ്ടന്നാണ് കണക്ക്.

Saudi money