ഗൾഫ് -ഇസ്രേൽ ബന്ധം ബഹ്‌റൈൻ സഹകരണം വ്യക്തമാക്കി നോർമലൈസേഷൻ കരാർ

ബഹ്‌റൈൻ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ചരിത്രപരമായ മറ്റൊരു വഴിത്തിരിവ്’ എന്ന് വിശേഷിപ്പിച്ചു ഇസ്രായേലും ബഹ്‌റൈൻ രാജ്യവും സെപ്റ്റംബർ 15 ന് ഇസ്രയേലും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മിലുള്ള ഒപ്പിടൽ ചടങ്ങിന് മുന്നോടിയായി നോർമലൈസേഷൻ കരാറിൽ ഒപ്പുവച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ എന്നിവരുമായി മൂന്ന് തവണ നടത്തിയ ഫോൺ കോളിനെ തുടർന്നാണ് ട്രംപ് കരാർ പ്രഖ്യാപിച്ചത്. മൂന്ന് നേതാക്കളും കരാർ സാക്ഷ്യപ്പെടുത്തി ആറ് ഖണ്ഡിക സംയുക്ത പ്രസ്താവന ഇറക്കി. “മിഡിൽ ഈസ്റ്റിലെ കൂടുതൽ സമാധാനത്തിനുള്ള ചരിത്രപരമായ മുന്നേറ്റമാണിതെന്നും, മേഖലയിലെ സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ വർദ്ധിപ്പിക്കാൻ പുതിയ നീക്കം സാധ്യമാകുമെന്നും മൂന്ന് രാജ്യങ്ങളുടെ പ്രസ്താവനയിൽ പറയുന്നു. ഇസ്രയേലും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മിലുള്ള നയതന്ത്ര കരാറിൽ മറ്റൊരു രാജ്യത്തിന് ഉടൻ ചേരാനാകുമെന്ന് ട്രംപ് മുൻപ് പറഞ്ഞിരുന്നു. അടുത്ത സെപ്റ്റംബർ 15 ന് ട്രംപ് ഒപ്പിടൽ ചടങ്ങ് നടത്തും, അതിൽ ഇസ്രയേലും യുഎഇയുമായുള്ള പ്രതിനിധികൾ ഉൾപ്പെടും. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ മറ്റ് ഗൾഫ് രാജ്യങ്ങളെ പങ്കാളികളാക്കാൻ അദ്ദേഹത്തിന്റെ ചർച്ചകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.