ബഹ്‌റൈനും ഇസ്രയേലും കരാറിൽ ഒപ്പുവച്ചു.

മനാമ : ബഹ്‌റൈനും   ഇസ്രയേലും  തമ്മിൽ  കോവിഡ് വാക്സിനും  ഗ്രീൻ പാസ്പോർട്ടും പരസ്പരം അംഗീകരിച്ചു കരാറിൽ  ഒപ്പുവച്ചു  .   ഇതുസംബന്ധിച്ച് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോക്ടർ ലത്തീഫ്ബിൻ റാഷിദ് അൽ സയാനിയും  ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനസിയും  തമ്മിൽ കഴിഞ്ഞദിവസം നടത്തിയ ചർച്ചയിലാണ് തീരുമാനമായത് .  കരാറിന്റെ അടിസ്ഥാനത്തിൽ  ഇരു രാജ്യങ്ങളിലും എത്തുമ്പോൾ   ക്വാറന്റീൻ ആവിശ്യമില്ല . വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം . ഗ്രീൻ പാസ്പോര്ട്ട് ഉപയോഗിച്ച്  ആവിശ്യമായ സ്ഥലങ്ങളിൽ  പ്രവേശനം സാധ്യമാകും .  ഇരുരാജ്യങ്ങളും അംഗീകരിച്ച വാക്സിൻ ആയിരിക്കണമെന്ന് കരാറിൽ  വ്യവസ്ഥ ഉണ്ട് .  ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ആയിരിക്കും തിരിച്ചറിയൽ നടപടികൾ നടത്തുക . വിനോദസഞ്ചാരം  , വ്യാപാരം , സാമ്പത്തികം തുടങ്ങി  മേഖലയിൽ കരാർ ശക്തിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു .