പ്രവാസി വിഷയങ്ങളിൽ പ്രത്യേക പരിഗണന – പ്രതിപക്ഷ നേതാവിന് ഒ ഐ സി സി – നിവേദനം നൽകി.

മനാമ :സാമൂഹിക – സംസ്കാരിക – സാമ്പത്തിക മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകുന്ന പ്രവാസി സമൂഹത്തെ അർഹമായ രീതിയിൽ പരിഗണിക്കുന്നതിന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഏറ്റവും അധികം പ്രയാസത്തിലാക്കിയ പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സന്ദർശിച്ച ഒഐസിസി – ഇൻകാസ് നേതാക്കൾ നൽകിയ നിവേദനം സ്വികരിച്ചു കൊണ്ടാണ് ഈക്കാര്യം പറഞ്ഞത്. പ്രവാസി വിഷയങ്ങൾ പ്രത്യേകമായി കൈകാര്യം ചെയ്യുന്നതിന് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിലധികമായി സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെക്കു മടക്കയാത്രക്കായി പ്രയാസപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകതകൾ ഇല്ലാതാക്കുക, പ്രവാസി എന്ന നിലക്ക് രണ്ടാമത്തെ ഡോസ് കിട്ടിയാൽ ആ വിവരം ഭാരത സർക്കാരിന്റെ രേഖകളിൽ കാണുന്നില്ല. സംസ്ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിൽ ഡോസുകൾ നൽകിയ തിയ്യതി, വാക്സിൻ ബാച്ച് നമ്പർ എന്നിവ രേഖപെടുത്തുന്നില്ല. ഇത് വിദേശങ്ങളിൽ അംഗീകരിക്കുന്ന നിലവാരത്തിലുള്ളതല്ല എന്നതും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മടക്കയാത്ര സാധ്യമാകാതെ കുടുങ്ങി കിടക്കുന്നപ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകുക. പ്രവാസി പുന:രധിവാസ പദ്ധതികൾ കൂടുതൽ കാര്യക്ഷമാകുക. പാവപെട്ട പ്രവാസികൾക്ക്‌ ബി പി എൽ റേഷൻ കാർഡ് ലഭ്യമാക്കുക.മറ്റ് വിഭാഗം റേഷൻ കാർഡ് ലഭിക്കുന്നത് കാരണം ഉപരി പഠനത്തിനും, ചികിത്സക്കും സഹായം ലഭിക്കുന്നതിന് വരെ തടസങ്ങൾ ഉണ്ടാക്കുന്നു. പ്രവാസി വിദ്യാർത്ഥി എന്ന പേരിൽ വൻ തോതിൽ ഈടാക്കുന്ന എൻ ആർ ഐ ഫീസ് കുറക്കുക.വാക്‌സിനേഷൻ കഴിഞ്ഞ പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് നേരിട്ട് പോകുന്നതിനും ഇൻസിട്യൂഷണൽ കൊറന്റൈൻ ഒഴിവാക്കുന്നതിനും (പ്രത്യകിച്ച് സൗദി അറേബ്യയ്ക്ക്) കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവിശ്യമായ നടപടികൾ സ്വികരിക്കുക. തുടങ്ങിയ നിരവധി കാര്യങ്ങൾ ആണ് ഗൾഫ് രാജ്യങ്ങളിലെ ഒഐസിസി – ഇൻകാസ് നേതാക്കൾ നൽകിയ നിവേദനത്തിൽ ചുണ്ടികാട്ടിയിട്ടുള്ളത്.വിവിധ രാജ്യങ്ങളിലെ ഒ ഐ സി സി – ഇൻകാസ് ഭാരവാഹികളായരാജു കല്ലുംപുറം,മഹാദേവൻ വാഴശ്ശേരിയിൽ, കെ ടി എ മുനീർ, ബിജു കല്ലുമല, ചന്ദൻ കല്ലട, സിദിഖ് ഹസ്സൻ, ശങ്കര പിള്ള കുമ്പളത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.