ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ ആണ് ഇത് സംബന്ധിച്ചു ഉത്തരവ് ഇറക്കിയിരിക്കുന്നത് . 2570 ഏക്കര്‍ ഭൂമി എരുമേലി സൗത്തിലും മണിമലയിലുമായി ഏറ്റെടുക്കുന്നത് . ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ ഇതോടൊപ്പം അംഗീകാരമായിട്ടുണ്ട് .

മണിമല വില്ലേജിലാണ് ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കുക. പാരിസ്ഥിതിക ലോല മേഖലയാണിത്. 2263 ഏക്കർ സ്ഥലം ഏറ്റെടുക്കാനായിരുന്നു നേരത്തെ ഡിപിആർ പദ്ധതി തയ്യാറാക്കിയത്. അതേസമയം ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ തർക്കം ഇപ്പോഴും കോട്ടയം പാലാ കോടതിയുടെ പരിഗണനയിലാണ്. നിരവധി പ്രതിസന്ധികൾ ആണ് ഈ പദ്ധതിക്ക് ഇതുവരെ ഉണ്ടായിട്ടുള്ളത് . പദ്ധതി പൂർത്തീകരിക്കുന്നതോടെ കേരളത്തിന്റെ മറ്റൊരു വികസന സ്വപ്നം പൂർത്തീകരിക്കുവാൻ ആകും . പദ്ധതി പൂർത്തീകരണത്തിനായി കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലത്തിന്റെയും അനുമതി ലഭിക്കണം . പദ്ധതിക്ക് കേന്ദ്ര പാർലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു. കൂടാതെ വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതിയും ലഭിച്ചിട്ടുണ്ട് . കഴിഞ്ഞ സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു . ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഉടമസ്ഥതയിലാണെന്ന വാദത്തിൽ പദ്ദതിയുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണ്. ഈ പദ്ധതി പൂർത്തീകരണം വഴി കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ സാധിപ്പിക്കുന്നതോടൊപ്പം ശബരിമല തീർഥാടക ടൂറിസത്തിന് വൻ വളർച്ച കൈവരിക്കാൻ സാധിക്കുമെന്നും സംസ്ഥാന സർക്കാർ അവകാശപ്പെടുന്നു . അമേരിക്കയിലെ ലൂയിസ് ബർജറാണ് വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്റ്. കെഎസ്ഐഡിസിയാണ് ഇവർക്ക് ചുമതല നൽകിയത്. സാങ്കേതിക – ആഗസ്റ്റ് വരെ സാമ്പത്തിക ആഘാത പഠനം നടത്തുവാൻ സമയം നൽകിയിട്ടുണ്ട് .