18 വർഷങ്ങൾക്ക് ശേഷം ഡോങ്ക കണ്ണമ്മ നാട്ടിലേക്കു തിരിച്ചു

gpdesk.bh@gmail.com

ബഹ്‌റൈൻ : തൊണ്ണൂറുകളുടെ തുടക്കത്തിൽ ആണ് ഡോങ്ക കണ്ണമ്മ ബഹറിനിലേക്ക് എത്തിയത് . 13 വർഷത്തോളം പല വീടുകളിലും ആയി ജോലി ചെയ്തു അതിനുശേഷം ഒരു തവണ 2003-ൽ 14 മാസത്തെ അവധിയിൽ നാട്ടിൽ പോയി രണ്ടാമത്തെ മകനെ പ്രസവിച്ച് മൂന്നുമാസം പ്രായമായപ്പോൾ തിരികെ ബഹ്‌റിനിൽ എത്തി. അതിനെ തുടർന്ന് പല കാരണങ്ങളാൽ ജോലി ചെയ്തിരുന്ന വീട്ടിൽ ജോലിക്ക് പോകാൻ കഴിയാതെ വരികയും എന്നാൽ പാസ്പോർട്ട് ,സിപിആർ അടക്കമുള്ള ഒരു രേഖകളും കൈവശം ഇല്ലാതെ 18 വര്ഷം അനധികൃതമായി പലവീടുകളിലും ആയി ജോലി ചെയ്തു. കോവിഡ് സമയത്തു 2021 വിസയും മറ്റു രേഖകളും ഇല്ലാത്തവർക്ക് വാക്സിനേഷൻ സാധ്യമാക്കുന്നതിനായി ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടത്തിയ വാക്സിനേഷൻ ഡ്രൈവിലാണ് ഇവർ ഇന്ത്യൻ ക്ലബ്ബിൻറെ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടുന്നത്. പാസ്പോർട്ട് കോപ്പിയോ മറ്റു പഴയ രേഖകളോ ലഭിക്കുന്നതിനായി എമിഗ്രേഷൻ അധികാരികളുമായി ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പല ശ്രമം നടത്തിയെങ്കിലും ഫലം കാണാത്തതിനാൽ . നാട്ടിൽ ഉണ്ടായിരുന്ന അവരുടെ പഴയ റേഷൻ കാർഡ് രേഖയാക്കി നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ,ഈസ്റ്റ് ഗോദാവരി ഡിസ്ട്രിക്ട് കളക്ടർമായി ബന്ധപ്പെട്ട് തരപ്പെടുത്തുകയും , തുടർന്ന് പോലീസ് വെരിഫിക്കേഷൻ മറ്റും നടത്തി ഇന്ത്യൻ എംബസിയുടെ ഔട്ട് പാസ് ലഭിക്കുകയായിരുന്നു . പക്ഷേ ഇവരുടെ പേരിൽ ഒരു തരത്തിലുള്ള രേഖയും ഇവിടെ ബഹറിൻ എമിഗ്രേഷൻ സിസ്റ്റത്തിൽ ലഭ്യമല്ലാത്തതിനാൽ യാത്ര പിന്നെയും നീണ്ടു . പ്രായവും കണ്ണിന് കാഴ്ച കുറഞ്ഞതിനാലും വീടുകളിലുള്ള ഉണ്ടായിരുന്ന ജോലികളും ചെയ്യുവാൻ കഴിയാതെയായി . ഇന്ത്യൻ ക്ലബ്ബിൻ ഹെൽപ്പ് ഡെസ്ക് സഹായത്തോടെയാണ് ഈ രണ്ട് വർഷക്കാലമായി അവർ ബഹ്റിനിൽ കഴിഞ്ഞു വന്നത് . ഭർത്താവ് സത്യനാരായണൻ അഞ്ചു കൊല്ലം മുമ്പ് മരണപ്പെട്ടിരുന്നു. ജന്മനാ ഒരു കാലിനും ഒരു കൈക്കും പോളിയാ ബാധിച്ച് സുഖമില്ലാതെ ഇരിക്കുന്ന മൂത്തമകൻ സുബ്രഹ്മണ്യൻ (30) നും കൃഷി പണിക്കും മറ്റും പോയി കുടുംബം മുന്നോട്ട് നയിക്കുന്ന രണ്ടാമത്തെ 18 വയ സുള്ള ഗണേശുമാണ് മക്കൾ . എമിഗ്രേഷൻ ക്ലിയറൻസ് ലഭ്യമാക്കുന്നതിനായി സുധീർ തിരുനിലത്തി ന്റെ ഇടപെടലുകൾ വളരെയധികം സഹായമായി . എംബസ്സിയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റും ലഭിച്ചു . തെലുങ്കാന ഗവൺമെൻറ് അധികൃതർ, ഇന്ത്യൻ ക്ലബ് മെമ്പേഴ്സ്, പ്രവാസി ലീഗൽ സെൽ, എന്നിവരും ഡോങ്ക കണ്ണമ്മ യുടെ സഹായത്തിനായി എത്തിയിരുന്നു . ദുരിത ജീവിതം മതിയാക്കി ഹൈദരാബാദിലേക്കു അവർ ഇന്ന് യാത്ര ആയി