സൗദിയിൽ അനധികൃതമായി കഴിഞ്ഞ 19,710 പ്രവാസികൾ അറസ്റ്റിൽ

സൗദി അറേബ്യ : അനധികൃതമായി സൗദിയിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ നിരവധി പ്രവാസി കളെ അറസ്റ്റ് ചെയ്തതായി അധികൃതർ . വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുകയാണ് . ഒരാഴ്ചയ്ക്കിടെ 19,710 വിദേശികളെ താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് പിടി കൂടിയതായി അധികൃതർ വ്യക്തമാക്കി . താമസ നിയമം ലംഘനത്തിന് 12,961 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന് 4,177 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,572 പേരുമാണ് പിടിയിലായത്.അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 979 പേരിൽ 54 ശതമാനം യമനികളും 43 ശതമാനം എത്യോപ്യക്കാരും മൂന്ന്  ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 46 പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 12 പേരെ കസ്റ്റഡിയിലെടുത്തു.സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്‍റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ഗതാഗതത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ് വസ്തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .