സംഹാര താണ്ഡവമാടി ഡോറിസ് കൊടുങ്കാറ്റ്, രണ്ടു മരണം, വന്‍ നാശനഷ്ടം

ukkkലണ്ടന്‍ : പ്രതീക്ഷിച്ചതിലും കരുത്തോടെ വീശിയടിച്ച ഡോറിസ് കൊടുങ്കാറ്റ് യുകെയില്‍ വന്‍ നാശനഷ്ടമുണ്ടാക്കി. മണിക്കൂറില്‍ 90 മൈലിലേറെ വേഗത്തില്‍ വീശിയടിച്ച ഡോറിസിനു പിന്നാലെ കനത്ത മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു. കൊടുങ്കാറ്റില്‍ വൂള്‍വര്‍ഹാംപ്ടണില്‍ 29കാരി മരിച്ചു. തലയില്‍ തടിക്കഷണം വീണു പരുക്കേറ്റ സ്ത്രീയാണ് മരിച്ച ഒരാള്‍ . സൗത്ത് ഈസ്റ്റ് ലണ്ടനില്‍ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറി അപകടത്തില്‍പെട്ട് ഡ്രൈവറും മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ജിംനേഷ്യത്തിന്റെ മേല്‍ക്കൂര വീണു ഒരു പെണ്‍കുട്ടി ഗുരുതരാവസ്ഥയിലായി. ബ്രിസ്‌റ്റോളില്‍ കനത്ത കാറ്റില്‍ വലിയ മരം കടപുഴകി വീണ് പതിമൂന്നുകാരനു പരുക്കേറ്റു. സമീപകാലത്തൊന്നും കാണാത്ത വിധത്തിലുള്ള കാറ്റും നാശനഷ്ടവുമാണ് ഉണ്ടായിരിക്കുന്നത്.

34385_5

ഹീത്രൂ, കാര്‍ഡിഫ് വിമാനത്താവളങ്ങളില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ഹീത്രുവില്‍ നിന്ന് 77 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഫെറി സര്‍വീസുകളെയും കാറ്റ് ബാധിച്ചു. ചിലയിടങ്ങളില്‍ റെയ്ല്‍പാളത്തിലേക്ക് മരങ്ങള്‍ കടപുഴകി വീണതു മൂലം ട്രെയ്ന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഹൈവേകളിലും മരങ്ങള്‍ വീണു. വിമാനങ്ങള്‍ റദ്ദാക്കിയതോടെ ഹൈവേകളില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

 

34385_1സ്‌കോട്ട്ലന്‍ഡില്‍ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. ഷെഫീല്‍ഡില്‍ ആയിരം വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി നോര്‍ത്തേണ്‍ പവര്‍ഗ്രിഡ് അറിയിച്ചു. ചെഷെയര്‍, ലിങ്കണ്‍ഷെയര്‍ എന്നിവിടങ്ങളിലും ആയിരതിലേറെ വീടുകളില്‍ വൈദ്യുതി ബന്ധം താറുമാറായി. അയര്‍ലന്‍ഡില്‍ 56000 വീടുകളില്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു.
അടുത്ത 24 മണിക്കൂറും കനത്ത കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നോര്‍ത്ത് വെയില്‍സിലും മറ്റു പ്രദേശങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അറ്റ് ലാന്റിന്റിക്കില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായി യുകെയുടെ കിഴക്കന്‍ തീരത്ത് ആഞ്ഞടിക്കുമെന്നാണു മുന്നറിയിപ്പ്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

34385_4