ഒമാൻ ഭരണാധികാരി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തി

ഒമാൻ :ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ഇന്ത്യ സന്ദർശനം പുരോഗമിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ സുൽത്താൻ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള പാതകൾ രൂപപ്പെടുത്തുന്നതുമായ കാര്യങ്ങൾ ചർച്ച ചെയ്തു.നേരത്തെ സുൽത്താൻ ഹൈതം ബിൻ താരിഖിന് രാഷ്ട്രപത്രി ഭവനിൽ ഔദ്യോഗിക സ്വീകരണമാണ് നൽകിയത്. ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ചേർന്ന് ഔദ്യോഗിക ചടങ്ങുകളൊടെയാണ് രാഷ്ട്രപതി ഭവനിലേക്ക് ആനയിച്ചത്. ഗാർഡ് ഓഫ് ഓണറും സുൽത്താൻ പരിശോധിച്ചു.സുൽത്താനെ വഹിച്ചുള്ള വാഹനം രാഷ്ട്രപതി ഭവന്റെ കവാടത്തിൽ പ്രവേശിച്ചപ്പോൾ അഭിവാദ്യമർപ്പിച്ച് പീരങ്കികൾ ഇരുപത്തിയൊന്ന് റൗണ്ട് വെടിയുതിർത്തു. സുൽത്താനും പ്രതിനിധി സംഘത്തിനും രാഷ്ട്രപതിയും പ്രധാനമന്ത്രിയും സുഖകരമായ താമസം ആശംസിക്കുകയും ചെയ്തു. ഉന്നതല പ്രതിനിധി സംഘം സുൽത്താനെ അനുഗമിക്കുന്നുണ്ട്. ത്രിദിന സന്ദർശനം പൂർത്തിയാക്കി സുൽത്താൻ നാളെ വൈകീട്ടോടെ മസ്കറ്റിലേക്ക് മടങ്ങും.ഇന്ത്യയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളിയാണ് ഒമാൻ.ഒമാനുമായുള്ള ശക്തമായ ബന്ധം കണക്കിലെടുത്ത്, ഇന്ത്യയുടെ G20 പ്രസിഡൻസിക്ക് കീഴിലുള്ള അതിഥി രാജ്യമെന്ന നിലയിൽ G20 ഉച്ചകോടിയിലും മീറ്റിംഗുകളിലും പങ്കെടുക്കാൻ ഇന്ത്യ ഒമാനെ പ്രത്യേകം ക്ഷണിച്ചിരുന്നു ഒമാനിൽ നിന്നുള്ള ഒമ്പത് മന്ത്രിമാർ വിവിധ G20 മന്ത്രിതല യോഗങ്ങളിൽ പങ്കെടുത്തു.ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗും അദ്ദേഹത്തോടൊപ്പം ഉണ്ട്.ഈ സന്ദർശനം ഇന്ത്യയും ഒമാനും തമ്മിലുള്ള ദീർഘകാല സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുകയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.