കൊറോണയും നാല് പെണ്ണുങ്ങളും ; ഹ്രസ്വ സിനിമ ; രണ്ടാംസ്ഥാനം കരസ്ഥമാക്കി മസ്കറ്റ്

മസ്കറ്റ് : ഒമാനിലെ ഏതാനും കലാകാരൻമാരും കലാകാരികളും ഒരുക്കിയ കോവിഡ് കാലത്തെ അതിജീവനത്തിന്റെ കഥ പറയുന്ന “കൊറോണയും നാല് പെണ്ണുങ്ങളും” എൽമർ അന്താരാഷ്ട്ര ഹ്രസ്വ സിനിമാ ഫെസ്റ്റിവലിൽ ഏറ്റവും നല്ല രണ്ടാമത്തെ ഹ്രസ്വ സിനിമയ്ക്കുള്ള ബഹുമതി നേടി.വിവിധ രാജ്യങ്ങളിൽ നിന്നുള്ള 52 മറ്റു സിനിമകളെ പുറകിലാക്കിയാണ് മാധ്യമ പ്രവർത്തകനായ കബീർ യൂസുഫ് എഴുതി പ്രകാശ് വി നായർ സംവിധാനം ചെയ്ത കൊറോണയും നാല് പെണ്ണുങ്ങളും മുന്നിലെത്തിയത്. നിരവധി ഹ്രസ്വ സിനിമകൾ ചെയ്ത എൻ വി നിഷാദ് ആണ് എഡിറ്റിംഗ് നിർവഹിച്ചത്.

കാസർഗോഡ് ദേശത്തെ കുലതൊഴിലിലേക്ക് യുവത്വം തിരിച്ചു വരുന്ന കഥ പറഞ്ഞ ‘മോതിര വള്ളി’ ഒന്നാം സ്ഥാനം നേടി. ലോക്ക് ഡൌൺ കാലത്തു ഫ്ലാറ്റുകൾക്കുള്ളിൽ തളച്ചിടപ്പെട്ട നാല് സ്ത്രീകൾ നടത്തുന്ന അതിജീവനത്തിന്റെ കഥയാണ് കൊറോണയും നാല് പെണ്ണുങ്ങളും. വിത്യസ്ത ദേശങ്ങളിൽ നിന്നുള്ള സ്ത്രീകൾ, പാൽ കിട്ടാതെ കരയുന്ന ഒരു കുഞ്ഞിന് തടസ്സങ്ങൾ അതിജീവിച്ചു പാൽ എത്തിക്കുന്ന കഥയാണ് അഞ്ചു മിനിറ്റ് കൊണ്ട് ഈ ചിത്രം പറഞ്ഞു തീർത്തത്.
എൽമാർ സിനിമയുടെ സംവിധായകൻ ഗോപി കുറ്റിക്കോൽ, പ്രശസ്ത സിനിമാ, നാടക കലാകാരൻ സന്തോഷ്‌ കീഴാറ്റൂർ, ഡയരക്റ്റർ ഓഫ് ഫോട്ടോഗ്രാഫി ജിസ്ബിൻ സെബാസ്റ്റ്യൻ, എൽമാർ സിനിമയുടെ നിർമാതാവായ രാജേശ്വർ ഗോവിന്ദൻ എന്നിവരാണ് രാജ് ഗോവിന്ദ് പ്രൊഡക്ഷൻസ് ഒരുക്കിയ ഹ്രസ്വ സിനിമാ ഫെസ്റ്റിവലിന്റെ വിധികർത്താക്കൾ

സിനിമ, നാടക രംഗങ്ങളിൽ തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച ഷീന ഹിരൻ ദത്ത്, ചാന്ദ്നി മനോജ്‌, ശ്രീവിദ്യ രവീന്ദ്രൻ, ഇന്ദു ബാബുരാജ് എന്നിവരാണ് നാല് സ്ത്രീകളായി എത്തിയത്.

ഹൃദയ് ഹിരൻ ദത്ത്,
മനോജ്‌ കെടി,
ജഗൻ തേജ് മനോജ്‌, ബാബുരാജ് ഇ എസ്,
ഗോപിക ബാബുരാജ്,
രവീന്ദ്രൻ പാലിശ്ശേരി,
ശ്രാവൺ രവീന്ദ്രൻ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

പ്രകാശ് വി നായർ
കബീർ യൂസുഫ്
എൻ വി നിഷാദ്