എഐ ആപ്പുകളുടെ ഉപയോഗം,മുന്നറിയിപ്പുമായി ദുബായ് പോലീസ്

യുഎഇ : രാജ്യത്തെ പൗരന്മാരോടും ജനങ്ങളോടും എഐ ആപ്പുകളെ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ് . ചാറ്റ്ബോട്ട്സ്, ചാറ്റ് ജിപിടി എന്നിവയിൽ വിവിരങ്ങൾ നൽകുമ്പോൾ സൂക്ഷിക്കണം. വ്യക്തി​ഗത വിവരങ്ങൾ കൈമാറുമ്പോൾ അത് അപകടകരമാണെന്ന് പോലീസിന്റെ മുന്നറിയിപ്പിൽ പറയുന്നു.നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിരവധി സൈബർ തട്ടിപ്പുകൾ നടന്നുവരുന്നുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
ഫോണിലെ ഡാറ്റയും ചിത്രങ്ങളും ഉപയോ​ഗിക്കാനുള്ള അനുമതി ആപ്പ് ഇൻസ്റ്റോൾ ചെയ്യുന്ന സമയത്തു തന്നെ നൽകുന്നുണ്ട്. വായിച്ചുനോക്കാതെയാണ് പലരും അനുമതി നൽകുന്നത്. ഇത് ഭാവിയിൽ പലതരത്തിൽ അപകടങ്ങൾക്ക് വഴിവെക്കും. ഡീപ് ഫേക്ക് വീഡിയോകോൾ, ന്യൂഡ് ചിത്രങ്ങൾ എന്നിവ പ്രചരിക്കാനും കാരണമാകും. കൂടാതെ സമൂഹമാധ്യമങ്ങളിലുള്ള അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിനും ഇതുവഴി സാധിക്കും. നമ്മൾ പോലും അറിയാതെ ബാങ്ക് വിവരങ്ങൾ ശേഖരിച്ച് പണം തട്ടും. നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് പല സൈബർ തട്ടിപ്പുകളും നടന്നുവരുന്നുണ്ട് അക്കാദമിക് ജോലികൾ ചെയ്യുമ്പോൾ എഐ ഉപയോ​ഗിക്കരുതെന്നും അതിൽ വലിയ രീതിയിൽ തെറ്റുകൾ വന്നേക്കാമെന്നും പോലീസ് അറിയിച്ചു. എഐ ആപ്പുകൾ നൽകുന്ന മുഴുവൻ വിവരങ്ങളിലും വിശ്വാസമർപ്പിക്കരുത്. ഒന്നിലധികം ഉറവിടങ്ങൾ പരിശോധിച്ച ശേഷം മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും പോലീസ് അറിയിച്ചു.

എഐ ആക്രമണങ്ങളിൽ നിന്ന് എങ്ങിനെയെല്ലാം മുൻകരതലുലെടുക്കാമെന്നും പോലീസ് പറയുന്നുണ്ട്

  • എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ മുഴുവൻ പേര്, വിലാസം, ഫോൺ നമ്പർ അല്ലെങ്കിൽ ബാങ്കിംഗ് വിശദാംശങ്ങൾ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക
  • എഐ ഉപകരണങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കണം. പൊതുവായ ജോലികൾക്കായി അവരെ ഉപയോഗിക്കുക, എന്നാൽ രഹസ്യാത്മകമായ കാര്യങ്ങൾക്കായി അവ ഉപയോഗിക്കാതിരിക്കുക.
  • ഒരു എഐ പ്ലാറ്റ്‌ഫോം വഴി നിങ്ങളുടെ ഡാറ്റ അപഹരിക്കപ്പെട്ടതായി സംശയം തോന്നിയാൽ ദുബായ് പൊലീസിൻ്റെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെൻ്റ് പോലുള്ള അധികാരികളെ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് വ്യക്തമാക്കി