ബഹ്റൈനിൽ കോവിഡ് നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും

മനാമ :  ബഹറിനിൽ കോവിഡ്  ബാധിതരുടെ എണ്ണം  വർധിക്കുന്ന സാഹചര്യത്തിൽ  ഇവിടെ ഏർപ്പെടുത്തിയിരിക്കുന്ന നിയമങ്ങൾ ലങ്കിക്കുന്നവർക്കെതിരെ  ശക്തമായ നടപടി സ്വീകരിക്കുമെന്ന്  അധികൃതർ മുന്നറിയിപ്പ് നൽകി .  പൊതു സ്ഥലങ്ങളിൽ അഞ്ചു പേര് കൂടുതൽ സംഘം ചേരരുതെന്ന  നിയമം കർശനമായി പാലിക്കണമെന്നും . ഇത്തരം  നിയമ ലങ്കഘകർക്കു  അയ്യായിരം ബഹ്റൈൻ ദിനാർ  പിഴ നൽകുമെന്നും കുറ്റം അവർത്തിക്കുകയാണെകിൽ പിഴ  ഇരട്ടി ആകുമെന്നും അധികൃതർ അറിയിച്ചു. കോവിഡ്  പിടിപെട്ട ഒരു വയസു കാരിയിൽ   നിന്നും  കുടുംബത്തിലെ പതിനാലു പേർക്ക് രോഗം പിടിപെട്ടതായി  ആരോഗ്യ മന്ത്രലയം കഴിഞ്ഞ ദിവസം പറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു .  .വൈറസ് കേസുകളിൽ  ഉയര്ന്ന  ശരാശരി പ്രതിദിന കോവിഡ്  കേസുകൾ ആണ്  കഴിഞ്ഞ ദിവസങ്ങൾ റിപ്പോർട്ട്  ചെയ്തിരിക്കുന്നത് . 7486  കേസുകൾ ആണ്  കഴിഞ്ഞ ആഴ്ചയിൽ റിപ്പോർട്ട് ചെയ്തത്  .ഇതിൽ  5042  സ്വദേശിയരും  2444  പേര് വിദേശിയരുമാണ് . 1316  കോവിഡ്  കേസുകൾ  ഈമാസം   മൂന്നിന്    റിപ്പോർട്ട് ചെയ്തത്  . കോവിഡ്  കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ  ബഹ്റിനിൽ വസിക്കുന്നവർ   എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും  ലഭ്യമായ  പ്രതിരോധ കുത്തിവെപ്പ്  എടുക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .കഴിഞ്ഞ ദിവസം  1122  പേർക്കാണ്  രോഗം സ്ഥിരീകരിച്ചത്   ഇതിൽ  348  പേര് പ്രവാസികൾ ആണ് , ഇതോടെ 10959  പേര് ആണ് അകെ രോഗികൾ ആയി ഉള്ളത് . അകെ രോഗ മുക്തി നേടിയവരുടെ എണ്ണം   1,43, 889. ഈദ് ദിനം മുതൽ  ബഹ്‌റിനിൽ   എത്തുന്ന  വാക്‌സിൻ സ്വീകരിച്ച  യാത്രക്കാർക്ക്  കോവിഡ് പരിശോധനയിൽ നിന്നെ ഒഴിവാക്കിയതായും അധികൃതർ അറിയിച്ചു